Sunday, November 06, 2005

കാർഷിക പ്രതിസന്ധിയും വിലയിലെ ഏറ്റക്കുറച്ചിലും

കടപ്പാട്‌: മാതൃഭൂമി 2004 ജനവരി 2 വെള്ളിയാഴ്ച്‌
*ആക്ഷേപങ്ങളും അഭിപ്രായങ്ങളും*
കേരളത്തിലെ കാർഷിക പ്രതിസന്ധി അവസാനിച്ചു തുടങ്ങിയെന്നും വിലക്കയറ്റം കേരളത്തിലെ കർഷകർക്ക്‌ വലിയ നേട്ടമുണ്ടാക്കിയെന്നും ഉള്ള കേരള യൂണിവേഴ്സിറ്റി ധനശാസ്ത്ര വിഭാഗത്തിന്റെ പഠനറിപ്പോർട്ടുകും അതേത്തുടർന്ന്‌ ഡോ. തോമസ്‌വർഗീസിന്റെ പ്രതികരണവുമാണ്‌ ഈ കത്തിനാധാരം. 2002-03-ൽ ആഗോളവിപണിയിലുണ്ടായ ചില പ്രത്യേക പ്രതിഭാസങ്ങൾ കാരണം ഇന്ത്യയിലെ റബ്ബറിന്റെ ശരാശരി വാർഷികവിലയിൽ നേരിയ ഉയർച്ച ഉണ്ടായിയെന്നത്‌ വാസ്തവമാണ്‌. എന്നാൽ മറ്റുവ്‌ഇളകളുടെ കാര്യത്തിൽ 2002-ലെ കൊടിയ വരൾച്ച കാരണം ഉത്‌പാദനത്തിൽ ഭീമമായ കുറവുണ്ടാകുകയും കർഷകരുടെ വരുമാനത്തെ അത്‌ ദോഷമായി ബാധിക്കുകയും ചെയ്തു.
കർഷകന്‌ തന്റെ ഉത്‌പന്നത്തിന്‌ മതിയായവില ഉറപ്പുവരുത്തണമെങ്കിൽ അത്‌ ഉത്‌പാദനചെലവ്‌ എത്രയെന്ന്‌ അധികാരികമായി നിർണയിച്ചേ മതിയാവൂ. അതോടൊപ്പം ആ റിപ്പോർട്ടുകൾ പരസ്യപ്പെടുത്തുകയും ചെയ്യേണ്ടതാണ്‌. ഇതിന്റെ അഭാവമാണ്‌ കേന്ദ്ര സർക്കാർ പ്രഖ്യാപിക്കുന്ന വിലസ്ഥിരതാ ഫണ്ടും താങ്ങുവില സംഭരണങ്ങളും പാളിപ്പോകുന്നതിന്‌ പ്രധാന കാരണം. കേന്ദ്ര സർക്കാർ 2003 ഏപ്രിൽ മുതൽ നടപ്പിലാക്കിവരുന്ന റബ്ബർ, കാപ്പി, തേയില, പുകയില എന്നീ വിളകൾക്കുള്ള വിലസ്ഥിരതാ ഫണ്ടിന്റെ പ്രയോജനം ക്‌അർഷകർക്ക്‌ ലഭിക്കുകയില്ല എന്നുമത്രമല്ല ഈ പദ്ധതിപ്രകാരം കർഷകന്റെ പാപ്പരായ കീശയിൽനിന്നും സർക്കാർ ചൂഷണം നടത്തുകയാണെന്ന്‌ കണക്കുകൺകൊണ്ട്‌ വ്യക്തമാക്കാനാകും. വിലസ്ഥിരതാ പദ്ധതിക്കനുസരിച്ച്‌ റബ്ബറിന്‌ കഴിഞ്ഞ ഏഴു വർഷങ്ങളുടെ അന്താരഷ്ട്ര ശരാശരി വിലയുടെ 20% കൂടിയവിലയും 20% താഴ്‌ന്ന വിലയും നിജപ്പെടുത്തിയാണ്‌ ഈ പദ്ധതി നടപ്പിലാക്കുന്നത്‌. ഓരോ റബ്ബർ കർഷകനും ഇതിന്റെ ഗുണഭോക്താവാകണമെങ്കിൽ 500 രൂപ നൽകണമെന്നാണ്‌ വ്യവസ്ഥ. വില കൂടിയ നിരക്കിലും ഉയർന്നിരിക്കുമ്പോൾ 1000 രൂപ ഫണ്ടിൽ നിക്ഷേപിക്കണം. പ്രൈസ്‌ ബാന്റിന്‌ ഉള്ളിലാണ്‌ വിലനിരക്കെങ്കിൽ 500 രൂപ കർഷകനും 500 രൂപ കേന്ദ്ര സർക്കാരും നിക്ഷേപിക്കണം. പ്രൈസ്‌ ബാന്റിന്‌ താഴെ വില കിറയുന്ന പക്ഷം കർഷകന്‌ ഫണ്ടിൽനിന്ന്‌ ആ വർഷം 1000 രൂപ പിൻവലിക്കാം. ഈ വ്യവസ്ഥകൾ റബ്ബറിന്റെ കാര്യത്തിൽ കർഷകർക്ക്‌ ഗുണകരമാകില്ല എന്നാണ്‌ കണക്കുകളിൽനിന്നും വ്യക്തമാകുന്നത്‌. കഴിൻജ്ഞ ഏഴു വർഷത്തെ റബ്ബറിന്റെ അന്താരാഷ്ട്ര ശരാശരിവില കിലോയ്ക്ക്‌ 33.34 രൂപയും 20% താഴ്ന്ന വില 26.67 രൂപയും 20% ഉയർന്നവില 40 രൂപയും ആണ്‌. എന്നാൽ റബ്ബർ ആക്ട്‌ പ്രകാരമുള്ള തറവില 32.09 ആയി നിജപ്പെടുത്തിയിരിക്കുന്നതിനാൽ എങ്ങനെയാണ്‌ ആ നിരക്കിൽ താഴെയുള്ള ഒരു പ്രൈസ്‌ ബാന്റ്‌ പ്രാവർത്തികമാവുക എന്ന്‌ അധികൃതർ വ്യക്തമാക്കേണ്ടിയിരിക്കുന്നു. ഇത്തരം സങ്കീർണതകളുടെ നടുവിൽ കേരളത്തിലെ കർഷകർ കഷ്ടപ്പെടുമ്പോൾ അവർക്ക്‌ സഹായകമാകുന്ന പഠനങ്ങൾ നടത്തേണ്ട്തിന്‌ പകരം കാർഷിക മേഖല സമ്പന്നമായിയെന്ന്‌ വിളമ്പരം നടത്തുന്നതിൽനിന്ന്‌ നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ പിന്തിരിയേണ്ടതാണ്‌.
എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌ഇത്തരം സങ്കീർണതകളുടെ നടുവിൽ കേരളത്തിലെ കർഷകർ കഷ്ടപ്പെടുമ്പോൾ അവർക്ക്‌ സഹായകമാകുന്ന പഠനങ്ങൾ നടത്തേണ്ട്തിന്‌ പകരം കാർഷിക മേഖല സമ്പന്നമായിയെന്ന്‌ വിളമ്പരം നടത്തുന്നതിൽനിന്ന്‌ നമ്മുടെ അക്കദമിക്‌ പണ്ഡിതന്മാർ പിന്തിരിയേണ്ടതാണ്‌.
എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌
പൂർണ രൂപത്തിൽ ഇത്‌ കൃഷിക്കാരൻ മാസിക പ്രസിദ്ധീകരിച്ചത്‌ വായിക്കുവാൻ ഇവിടെ ഞെക്കുക
*****************************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ
"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? വിലയിലെ വ്യതിയാനം കൊണ്ടുള്ള പ്രശ്നങ്ങൾക്ക്‌ എന്താണ്‌ പരിഹാരം.
= ഇപ്പോഴത്തെ വിലവർധന കർഷകർ ജാഗ്രതയോടെയാണ്‌ വീക്ഷിക്കുന്നത്‌. കർഷകരുടെ ക്രയശേഷി വർദ്ധിച്ചെങ്കിലും പത്തുവർഷം മുമ്പ്‌ വില ഉയർന്നുനിന്ന സമയത്തെ ധൂർത്തടിക്കൽ ഇപ്പോൾ കാണുന്നില്ല. അന്ന്‌ ഉയർന്നു നുന്ന വില പെട്ടന്ന്‌ താണപ്പോൾ പലരും തകർന്നുപോയി. ഈ അനുഭവം കർഷകർക്ക്‌ പാഠമായിട്ടുണ്ട്‌. പല കാരണങ്ങൾകൊണ്ട്‌ വിലയിൽ അടിക്കടി വ്യതിയാനങ്ങൾ ഉണ്ടാകുന്ന മേഖലയാണ്‌ റബ്ബർ. അതിനാൽ ഇവിടെ ആവശ്യം വേണ്ടത്‌ വിലസ്റ്റ്‌ഹ്ഹിരതാ ഫണ്ടാണ്‌. നേരത്തെ ഇതിനുവേണ്ടിയുണ്ടായിരുന്ന സംവിധാനം ഒട്ടും ആകർഷണീയമായിരുന്നില്ല. അതിനാൽ ഇപ്പോൾ റബ്ബർ ബോർഡ്‌ പരിഷ്ക്കരിച്ച പദ്ധതി സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്‌.
*******************************************************
ഇത്‌ എന്റെ പ്രതികരണം:
വിലസ്ഥിരത ഫണ്ട്‌ ഫലവത്താകുകയില്ലയെന്ന്‌ തദവസരത്തിൽത്ത്ന്നെ എനിക്ക്‌ കണ്ടെത്തുവാൻ കഴിഞ്ഞു. അതിപ്പോഴെങ്കിലും ചെയർമാൻ സമ്മതിച്ചല്ലോ. കർഷകർക്ക്‌ വേണ്ടത്‌ സ്ഥിരവിലയാണ്‌. അതിനുവേണ്ടത്‌ ഉത്‌പാദനചെലവിനുമുകളിലുള്ള താണവിലയും ലാഭകരമല്ലാതാകുന്ന ഉത്‌പന്നനിർമാണത്തിന്‌ താഴെയുള്ള ഉയർന്ന വിലയും പ്രസിദ്ധീകരിക്കുകയും രണ്ടിനും ഇടയിലുള്ള വില ന്യായവിലയായി അംഗീകരിക്കുകയും വേണം. ഈ വിലക്ക്‌ കൊടുക്കുവാനും വാങ്ങുവാനും സന്മനസുള്ള കർഷകരേയും ഉത്‌പന്നനിർമാതാക്കളെയും സഹകരിപ്പിക്കുവാനുള്ള അവസരമാണ്‌ റബ്ബർ ബോർഡ്‌ ഉണ്ടാകേണ്ടത്‌. അതോടൊപ്പം കയറ്റുമതിയും ഇറക്കുമതിയും നിരോധിക്കുവാൻ കേന്ദ്ര വാണിജ്യ വ്യാവസായ മന്ത്രാലയത്തിന്‌ പദ്ധതി സമർപ്പിക്കുകയാണ്‌ വേണ്ടത്‌. ആഭ്യന്തര ആവശ്യത്തിനുള്ള ഉത്‌പാദനം നിലനിറുത്തുവാൻവേണ്ട നടപടികളാണ്‌ ഉത്തമം.

3 comments:

അഭയാര്‍ത്ഥി said...

Dear Chandretta,

I don't have words to explain ur service, or more suits if I say , fight,for the benfit of society.

All the features are very much informative, and I always saw u as a Rambo fighting terribly against the anti environment activities.

I was shocked to know the edibility of rubber from u, and realised the fact that I might have consumed rubber oil in the label of cocunut oil.

Also u r my soruce to know the vitamin contents, medicinal values of various fruits and vegetable, and the healing powers they possess.

The Evils dance in the form pesticides, its adverse effects.
U scraped the core and noshed our wisdom.

Ur service is very much precious to the society, and I dare to say that nobody in the blog contribute, or will ever contribute,for the betterment of the society, as much as u did.

Keralafarmer u r a galdiator against evils

keralafarmer said...

Thanks GANDHARVAN
It is my duty as a humanbeing to avoid selfishness for others benifits. then only I will get Social Justice. This is a fight for social justice against corrupt Politrics. Because every body weaping for the welfare of FARMERS

keralafarmer said...

മനുഷ്യനിലും സസ്യങ്ങളിലും ചില കാര്യങ്ങളിൽ വിപരീതമായ പ്രവർത്തനങ്ങൾ നടക്കുന്നു. മനുഷ്യൻ ഓക്സിജൻ ശ്വസിച്ച്‌ കാർബൺ ഡൈ ഓക്‌സൈഡ്‌ പുറം തള്ളുന്നത്‌ ചെടികൾ വലിച്ചെടുത്ത്‌ അതിലെ കാർബൺ അന്നജമായി മാറ്റുകയും ഓക്സിജൻ പുറംതള്ളുകയും ചെയ്യുന്നു. അതുപോലെ മറ്റൊന്നാണ്‌ തണുത്ത കാലാവസ്ഥ മനുഷ്യന്റെ രക്തപവാഹം നിയന്ത്രിക്കുന്നു ചെടികൾ അതിലെ രക്ത തുല്യമായ കറയുടെ പ്രവാഹം വർദ്ധിപ്പിക്കുന്നു. അതിനാലാണ്‌ നവംബർ ഡിസംബർ മാസങ്ങളിൽ റബ്ബറിന്റെ ഉത്‌പാദനം കൂടുന്നത്‌. ഇതറിയാവുന്ന വിപണി വിലയിടിക്കുന്നു. ഇപ്പോൾ കേരളത്തിൽ കിട്ടുന്ന മഴ ടപ്പിങ്ങിന്‌ തടസമാവുകയും വിലയിടിവിന്‌ തടയിടുകയും ചെയ്യുന്നു. ഇവിടത്തെ ഏറ്റക്കുറച്ചിൽ അന്താരഷ്ട്ര വിപണിയിലും പ്രതിഫലിക്കുന്നു.