Sunday, November 06, 2005

റബ്ബർ കയറ്റുമതിയും ഇറക്കുമതിയും

കടപ്പാട്‌: മാതൃഭൂമി 2003 ജൂൺ 19 വ്യാഴാഴ്ച
*ആക്ഷേപങ്ങളും അഭിപ്രായങ്ങളും*
റബ്ബർ ബോർഡിന്റെ മുഖ പ്രസിദ്ധീകരണമയ 'റബ്ബർ സ്റ്റാറ്റിസ്റ്റിക്കൽ ന്യൂസ്‌' റബ്ബറിനെ സംബന്ധിച്ച ആധികാരിക സ്ഥിതിവിവരകണക്കുകളാണ്‌ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന്‌ കരുതപ്പെടുന്നു. എന്നാൽ കണക്കുകൾ കള്ളം പറയുന്നില്ല. ഇനി കുറേ കണക്കുകൾ ശ്രദ്ധിക്കുക. ഏപ്രിൽ 2003-ലെ വാല്യം 11 ആയുള്ള ലക്കത്തിലെ കണക്കുകളനുസരിച്ച്‌ 2002-2003 വർഷത്തിൽ 55,311 ടൺ അസംസ്കൃത റബ്ബർ ഇന്ത്യയിൽനിന്നും വിവിധ രാജ്യങ്ങളിലേക്ക്‌ കയറ്റുമതിചെയ്തു. ഇതിൽ ചൈനയിലേക്ക്‌ 13,314 ടണ്ണും മലേഷ്യയിലേക്ക്‌ 9801 ടണ്ണും ഇന്തോനേഷ്യയിലേക്ക്‌ 9149 ടണ്ണും സിങ്കപ്പൂരിലേക്ക്‌ 1538 ടണ്ണും വീതമാണ്‌ കയറ്റി അയച്ചത്‌. ഓരോ രാജ്യത്തിലേക്കും കയറ്റുമതി ചെയ്തതുവഴി ലഭിച്ച വിലയും പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. കഴിഞ്ഞ വർഷത്തെ ആഭ്യന്തര ശരാശരി വില കിലോക്ക്‌ 39 രൂപ ഉണ്ടായിരുന്നപ്പോഴാണ്‌ കയറ്റുമതി സബ്സിഡി 8 രൂപയോളം കൈപ്പറ്റി വിവിധ ഏജൻസികൾ അന്യ രാജ്യങ്ങളിൽ ശരശരി കിലോക്ക്‌ 33 രൂപ ക്രമത്തിൽ റബ്ബർ വിറ്റഴിച്ചതുപോലും.
ലോകത്ത്‌ ഏറ്റവുമധികം റബ്ബർ ഉൽപാദിപ്പിക്കുന്ന ഇന്തോനേഷ്യ, മലേഷ്യ, ശ്രീലങ്ക എന്നിവിടങ്ങളിൽ റബ്ബർ കയറ്റുമതി ചെയ്തവർ അനുവർത്തിച്ചത്‌ 'കൊല്ലക്കുടിയിൽ സൂചി വിൽക്കുന്ന' പ്രവർത്തിയാണ്‌ എന്ന്‌ ചൂണ്ടിക്കണിക്കപ്പെടുന്നു, ഇതിലേറ്റവും പ്രസക്തമായ കാര്യം 193 ടൺ റബ്ബർ കയറ്റുമതി ചെയ്ത ബെല്ജിയത്തിൽ നിന്ന്‌ ലഭിച്ച വില കിലോയ്ക്ക്‌ 17 രൂപ 86 പൈസയായിരുന്നുവെന്നതാണ്‌. ഇതേ കാലയളവിൽ 2003 ഫെബ്രുവരി വരെ ഇന്ത്യയിലേക്ക്‌ 211,66 ടൺ റബ്ബർ ഇറക്കുമതി ചെയ്തുവെന്നും പ്രസ്തുത രേഖ വെളിപ്പെടുത്തുന്നു. ഇന്ത്യയിലെ റബ്ബറിന്റെ ഉൽപാദനം 2002 ഏപ്രിൽ മുതൽ 2003 ഫെബ്രുവൃ വരെ 6,11,330 ടണ്ണും ഉപഭോഗം 6,37,300 ടണ്ണും ആണെന്ന കാര്യം പരിഗണിക്കുമ്പോൾ എന്തിനാണ്‌ ഈ കയറ്റുമതി - ഇറക്കുമതി നാടകങ്ങൾ എന്ന്‌ റബ്ബർ ബോർഡ്‌ അധികൃതർ വിശദീകരിച്ചാൽ നന്നായിരുന്നു.എസ്‌.ചന്ദ്രശേഖരൻ നായർ, സെക്രട്ടറി, ക്വാളിറ്റി റബ്ബർ മാർക്കറ്റിംഗ്‌ സൊസൈറ്റി, പേയാട്‌, തിരുവനന്തപുരം.
**************************************************************
കടപ്പാട്‌: മാതൃഭൂമി ധനകാര്യം 2005 നവംബർ 7 തിങ്കൾ"റബ്ബർ വിലയിൽ ഉടനൊരു യിടിവ്‌ പ്രതീക്ഷിക്കുന്നില്ല"
സാജൻ പീറ്റർ, ചെയർമാൻ, റബ്ബർ ബോർഡ്‌
? റബ്ബറിന്‌ വില കൂടിനിൽക്കുമ്പോൾ വിപണിയിൽനിന്ന്‌ മാറിനിൽക്കാൻ വങ്കിട കച്ചവടക്കാരും ടയർ നിർമാതാക്കളുമൊക്കെ ശ്രമിക്കാറുണ്ട്‌. ഇത്‌ റബ്ബർ വിലയെ ബാധിക്കില്ലെ
= ഇത്‌ വില കുറയാനിടയാക്കും. കർഷകരെ ബാധിക്കുകയും ചെയ്യും. അതൊഴിവാക്കാനായി കയറ്റുമതി വർധിപ്പിക്കണം കയറ്റുമതി 15-20 ശതമാനം കണ്ട്‌ വർദ്ധിപ്പിച്ചു നിറുത്തണം. വിപണിയിൽനിന്ന്‌ കച്ചവടക്കാരും മറ്റും മാറി നിന്നാലും പ്രശ്നമില്ലാത്ത സാഹചര്യമാണ്‌ ഉണ്ടാകേണ്ടത്‌. ടയർ വ്യവസായ രംഗത്തെ വളർച്ചക്കനുസൃതമായി അവർ ഇറക്കുമതി ചെയ്യാൻ തയ്യാറാകും. എന്നാൽ ഇറക്കുമതിയേക്കാൾ കൂടുതൽ കയറ്റുമതി ചെയ്ത്‌ വില കുറയ്ക്കാനാകാതെ പിടിച്ചുനിറുത്താൻ നമുക്ക്‌ സാധിക്കും. ഈ ചിന്ത എല്ലാ കർഷകർക്കും ഉണ്ടാകണം.
**************************************************
ഇത്‌ എന്റെ പ്രതികരണം:
കയറ്റുമതി ഇറക്കുമതി കൊണ്ടുള്ള ദോഷതിന്‌ തെളിവായി ഈ പേജ്‌ പരിശോധിക്കുക ഒരുവർഷത്തെ സർക്കാരിനുണ്ടായ നഷ്ടം അതിൽ ലഭ്യമാണ്‌. ഇതേ കാരണങ്ങൾ മലേഷ്യൻ റബ്ബർ ബോർഡിനേയും അറിയിക്കുകയുണ്ടായി. അതിനാൽത്തന്നെ പിന്നീടുള്ള വർഷങ്ങളിൽ മലേഷ്യയിലേയ്ക്കുള്ള കയറ്റുമതി വളരെ കുറയുകയുണ്ടായി. എന്നാൽ അതിന്‌ പകരമായി ശ്രീലങ്കയിലേയ്ക്ക്‌ കൂടിയിട്ടുണ്ട്‌. ഇപ്പോൾ മുൻപ്‌ പ്രസിദ്ധീകരിച്ചിരുന്ന രീതിയിൽ കണക്കുകൾ പ്രസിദ്ധീകരിക്കുന്നില്ല. അതിനാൽ വെട്ടിപ്പിന്റെ കണക്ക്‌ തിട്ടപ്പെടുത്റ്റ്‌ഹുവാനും നിവർത്തിയില്ല.

http://www.geocities.com/chandran_shriraghav/rubbernews_feb_06.pdf (A pdf file in Malayalam)

1 comment:

keralafarmer said...

22-11-05 ന്‌ കോട്ടയത്ത്‌ ആർ.എസ്‌.എസ്‌ 4ന്റെ ബില 6425 രൂപ പ്രതി ക്വിന്റലും ബാങ്കോക്ക്‌ വില ആർ.എസ്‌.എസ്‌ 3 ന്റെ 7276 പ്രതി ക്വിന്റലും ആയിരുന്നു.
എന്നാൽ മൂന്നു ദിവസത്തെ മഴയ്ക്ക്‌ ശേഷം 25-11-05 ന്‌ കോട്ടയത്ത്‌ 6500 ഉം ബാങ്കോക്കിൽ 7337 ആയും ഉയർന്നു.
കേരളത്തിൽ മഴപെയ്യുമ്പോൾ ബാങ്കോക്ക്‌ ബിൽ ഉയരുന്നത്‌ എന്തുകൊണ്ടാണ്‌?
ഒരേ ഒരുത്തരം - ഇവിടെ മഴപെയ്തപ്പോൾ ഇറക്കുമതിയ്ക്ക്‌ ഡിമാന്റ്‌ ഉണ്ടായി അപ്പോൾ ബങ്കോക്ക്‌ വിലയിലും മാറ്റം വന്നു. പ്രതിവർഷം 30 ലക്ഷം ടണ്ണുകൾ ഉത്‌പാദിപ്പിക്കുന്ന രാജ്യത്തെ വിലയിലാണ്‌ മാറ്റം വരുത്തൻ കഴിഞ്ഞത്‌. എന്നുവച്ചാൽ കേരളത്തിലെ മാർക്കറ്റിലെ സർപ്ലസ്‌ നിലനിറുത്താൻ കഴിഞ്ഞു എന്നർത്ഥം.
ഇതുകൂടി കാണുക